Wednesday, June 27, 2007

സമരസുഖം












*ചിത്രത്തിന് മാതൃഭൂമിയോട് കടപ്പാട്

23-June-2007

സ്വാശ്രയ മെഡിക്കല്‍ പ്രവേശന പരീക്ഷ നടക്കേണ്ടിയിരുന്ന ദിവസം ചില വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രവര്‍ത്തകര്‍ പരീക്ഷാ കേന്ദ്രം തല്ലിത്തകര്‍ത്തു. തുടര്‍ന്ന് പരീക്ഷ റദ്ദാക്കി.

26-Jun-2007

കുത്തകകളുടെ വരവിനെതിരെ പ്രതിക്ഷേധിക്കാന്‍ വ്യപാരി വ്യവസായി ഏകോപന സമിതി നടത്തിയ ഹര്‍ത്താല്‍ വന്‍ വിജയം.

അല്‍‌പ്പം പുറകോട്ടു പോയാല്‍-
സദ്ദാമിനെ തൂക്കിലേറ്റിയതിന്‌ കേരളത്തില്‍ ഹര്‍‌ത്താല്‍...

നിത്യേന കാണുന്നത്-
സ്വകാര്യ ബസ് ജീവനക്കാരും നാട്ടുകാരുമായുണ്ടായ കശപിശയെ തുടര്‍‌ന്ന്‌ മിന്നല്‍ പണിമുടക്ക്‌

ജനത്തെ ബുദ്ധിമുട്ടിക്കുന്ന കാര്യത്തില്‍ പാര്‍ട്ടികാര്‍ക്കിടയില്‍ കടുത്ത മല്‍സരം
പൊതുമുതല്‍ നശിപ്പിക്കല്‍ ചിലര്‍ക്കൊരു ഹോബി
കുറേപ്പേര്‍ക്ക് സമരം നടത്തുന്നത് ഒരു സുഖം
വേറെ കുറേപ്പേര്‍ക്ക് സമരദിനങ്ങളില്‍ വീട്ടിലിരിപ്പ് ഒരു സുഖം

ഒരിക്കല്‍ ഒരു മിമിക്‍സ് പരേഡില്‍ കേട്ടത്-
സമരം ചെയ്യുന്നവര്‍ വിളിക്കുന്ന മുദ്രാവാക്യം "വിദ്യാര്‍ത്ഥികള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക", "തൃശൂര്‍ പൂരം തിരുവനന്തപുരത്തേയ്ക്കു മാറ്റുക"

സമരസുഖം പരമസുഖം!

Thursday, June 21, 2007

മിണ്ടാതിരിക്കുന്നവര്‍

അങ്ങനെ വീണ്ടുമൊരു വിദേശയാത്ര കഴിഞ്ഞു.
ബാംഗ്‌ളൂരില്‍ വിമാനമിറങ്ങുമ്പോള്‍ സമയം രാത്രി 10.30
മഴ ചാറാന്‍ തുടങ്ങിയിരിക്കുന്നു.
സിംഗപ്പൂരില്‍ നിന്നെത്തിയ വിമാനത്തില്‍ കുറേ വിദേശയാത്രക്കാരുമുണ്ട്.

പാസ്പോര്‍ട്ടില്‍ മുദ്ര പതിച്ചു കിട്ടി.
ലഗേജ് എടുക്കാനുള്ള വരിയില്‍ സ്ഥാനം പിടിച്ചു.
ഏതാണ്ട് 20 മിനിട്ടു കഴിഞ്ഞു കാണും, ഉച്ചഭാഷിണി ശബ്ദിച്ചു - ഞാന്‍ വന്ന വിമാനത്തിലെത്തിയവരുടെ ലഗേജ് ലഭിക്കാന്‍ വേറൊരു വരിയില്‍ ഇടം പിടിക്കണമത്രെ.
വരി മാറി നിന്നു.
നേരമേറെയായി, പലരും അക്ഷമരായി, ഉച്ചഭാഷിണി വീണ്ടും ശബ്ദിച്ചു - മഴ കാരണം ലഗേജ് കിട്ടാന്‍ താമസ്മുണ്ടാകുമെന്നറിയിച്ചു.
ഏതാണ്ട്‌ 1 മണിക്കൂര്‍ കടന്നു പോയി. ബാഗുകളോരോന്നായി വന്നു തുടങ്ങി.
പലതും നനഞ്ഞിരുന്നു.
രണ്ടുപേര്‍ ബാഗുകളോരോന്നായി ഉന്നം തെറ്റാതെ conveyer belt ലേക്ക്‌ എറിഞ്ഞു തുടങ്ങി.
Handle with care ബാഗുകള്‍ക്കും രക്ഷപെടാനായില്ല.
എല്ലാം കണ്ടും കേട്ടും ക്ഷമിച്ചും നാട്ടുകാരോടൊപ്പം വിദേശികളും.
തിക്കി തിരക്കിട്ടു പുറത്തു കടന്നു
Pre-paid taxi വിളിക്കാനുള്ളവരുടെ നിര കണ്ട് അവിടെ നിന്നോടി രക്ഷപെട്ടു.
ചെന്നു വീണത്‌ 5 കിലോമീറ്റര്‍ പോകാന്‍ 500 രൂപ വാങ്ങിയ ടാക്സിക്കാരന്റെ മുന്നില്‍.
രാത്രി യാത്രക്ക്‌ ഇരട്ടിക്കൂലിയെന്ന്‌ വളയം തിരിക്കുന്നവന്‍.
മഴ പൊടിപൊടിക്കുന്നു.
കയറിയിരുന്നു, ഒരുവിധം വീടു പറ്റി.

"പ്രതികരണശേഷി കൈമോശം വന്ന ഞാനുള്‍പ്പെടുന്ന ഈ സമൂഹം, മനോഭാവത്തിലെ അപാകതകള്‍" എന്നൊക്കെ നെടുവീര്‍പ്പിട്ട്‌ കൂട്ടുകാരുമായി വിശേഷങ്ങളുടെ ഭാണ്ടം അഴിക്കാന്‍ തുടങ്ങി.